Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Street Attack

Thrissur

തെരുവുനായ ആക്രമണത്തിൽ പത്തുവയസുകാരന് പരിക്ക്

അളഗപ്പനഗർ: പച്ചളിപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തിൽ പത്തുവയസുകാരന് പരിക്കേറ്റു. പച്ചളിപ്പുറം മഞ്ഞളി റിജോയുടെ മകൻ ജോയലിനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ കുട്ടിയെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം.

ഇവരുടെ വീടിനു മുൻപിലെ റോഡിൽ നിൽക്കുകയായിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടി വീട്ടിലേക്ക് ഓടിക്കയറിയതുമൂലം ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെട്ടു.പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.

District News

നാദാപുരത്ത് തെരുവുനായ ആക്രമണം: മൂന്നുപേര്‍ക്ക് പരിക്കേറ്റു

നാദാപുരം: നാദാപുരത്ത് തെരുവ് നായയുടെ ആക്രമണം. മൂന്നര വയസുകാരി ഉള്‍പെടെ മൂന്നു പേര്‍ക്ക് കടിയേറ്റു. ബസ് സ്റ്റാന്‍റിന് പിന്‍വശത്തെ റോഡില്‍ വച്ചാണ് തെരുവുനായ ആക്രമിച്ചത്. രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.


യുപി സ്വദേശിനിയായ മൂന്നര വയസുകാരി ജാനം, തൂണേരി വെളളൂര്‍ താഴെതടത്തില്‍ താഴകുനി മിഥുന്‍ ലാല്‍ (34),നാദാപുരം സ്വദേശിനി പുത്തന്‍പുരയില്‍ താഴകുനി കമല (55) പരിക്കേറ്റത്. മൂന്നര വയസുകാരി ക്വാട്ടേഴ്‌സിന്‍റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് തെരുവുനായ അക്രമിച്ചത്.

വലത് കണ്ണിന് സമീപത്താണ് നായ കടിച്ചത്. മിഥുന്‍ ലാല്‍ മകനെയും കൊണ്ട് ടൗണിലേക്ക് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് നായ അക്രമിച്ചത്. വലത് കാലിനാണ് പരിക്ക്. വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെയാണ് കമലക്ക് നായയുടെ കടിയേറ്റത്. കമല നാദാപുരം ഗവണ്‍മെന്‍റ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. നാദാപുരം ഗവ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം മിഥുന്‍ ലാലിനെ വടകര ആശുപത്രിയിലേക്കും ഗുരുതരമായി പരിക്കേറ്റ മൂന്നര വയസുകാരിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മാറ്റി.

 

District News

തെരുവുനായ ആക്രമണം: രണ്ടു പേർക്കു കടിയേറ്റു

വിഴിഞ്ഞം: വിഴിഞ്ഞം മുല്ലൂർ തുറമുഖ കവാടത്തിനു സമീപത്തുവച്ചു രണ്ടുപേരെ തെരുവുനായകൾ കടിച്ചു. പത്തനംതിട്ട സ്വദേശി അരവിന്ദ് (34), വിഴിഞ്ഞം മുല്ലൂർ സുരേഷ് (53) എന്നിവരെയാണ് തെരുവു നായകൾ ആക്രമിച്ചു പരിക്കേൽപ്പിച്ചത്.

അരവിന്ദിന്‍റെ ഇടതുകാലിന്‍റെ മുട്ടിനു മുകളിലും സുരേഷിന്‍റെ വലതുകാലിലെ മുട്ടിലുമാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക്ശേഷമായിരുന്നു സംഭവം. ഇരുവരെയും വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകിയശേഷം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മുല്ലൂർ മേഖലയിൽ തെരുവുനായകളുടെ ശല്യം വർധിക്കുന്നതായി നാട്ടുകാർ നേരത്തെ പരാതിപ്പെട്ടിരുന്നു.

സമീപത്തെ വീടുകളിലെ കോഴികൾ, വളർത്തുമൃഗങ്ങൾ എന്നിവയെ ആക്രമിക്കുന്നതും പതിവാണെന്നു നാട്ടുകാർ പറയുന്നു. അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആക്രമണകാരികളായ തെരുവ്ു നായകളെ ഇവിടെനിന്നു മാറ്റണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

District News

മട്ടാഞ്ചേരിയില്‍ തെരുവുനായ ആക്രമണം; പ്ലസ് വൺ വിദ്യാർഥിനിക്കു പരിക്ക്

ഫോർട്ടുകൊച്ചി: മട്ടാഞ്ചേരിയില്‍ പ്ളസ് വണ്‍ വിദ്യാര്‍ഥിനിക്കു നേരേ തെരുവുനായ അക്രമണം.

അക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ മട്ടാഞ്ചേരി ജൈന ക്ഷേത്രത്തിന് സമീപത്തുവച്ചാണ് നായ്ക്കള്‍ അക്രമിച്ചത്. പുല്ലേപ്പടി ഹയർസെക്കൻഡറി സ്കൂളില്‍  പഠിക്കുന്ന വിദ്യാർഥിനി  രാവിലെ സ്കൂളിൽ പോകാൻ വീട്ടിൽ നിന്നിറങ്ങി ബസ് കയറുവാൻ നടക്കുന്നതിടയിലാണ് മൂന്ന് പട്ടികള്‍ കൂട്ടാമായി വിദ്യാര്‍ഥിനിയുടെ നേരേ പാഞ്ഞടുത്തത്.

ഇതില്‍ ഒരു പട്ടി കുട്ടിയുടെ തുടയിൽ കടിക്കുകയായിരുന്നു. ഭയന്ന് പേടിച്ച കുട്ടി കാല്‍ കുടഞ്ഞതോടെ പട്ടി കടി വിടുകയും  ഓടി രക്ഷപ്പെടുകയായിരുന്നു. അല്ലായിരുന്നുവെങ്കില്‍  നായകളുടെ കൂട്ട ആക്രമണത്തിന് ഇരയാകേണ്ടി വരുമായിരുന്നു.

ഈ ഭാഗങ്ങളിൽ തെരുവുനായകളുടെ ശല്യം  രൂക്ഷമായാരിക്കുകയാണ്. ഇവിടെ സ്ഥിരമായി പാർക്ക് ചെയ്യുന്ന വണ്ടികളുടെ അടിയിലായിട്ടാണ് ഇവരുടെ താവളമെന്നും ഇവിടെയുള്ളവർ സ്ഥിരമായി ഭക്ഷണം നല്‍കുന്നതുകൊണ്ടാണ് ശല്യം കൂടുന്നതെന്നും  നാട്ടുകാർ പറഞ്ഞു.

ഫോര്‍ട്ട്കൊച്ചി ടൂറിസം മേഖലയിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്.  ആശുപത്രിയിൽ പോലും  നായ്ക്കളുടെ ശല്യം മൂലം പോകാന്‍ കഴിയാത്ത അവസ്ഥയാണ്. യുദ്ധകാലടിസ്ഥാനത്തിൽ തെരുവുനായകളെ നീക്കം ചെയ്യാനുള്ള നടപടികൾ എടുക്കണമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷക്കീര്‍ അലി ആവശ്യപ്പെട്ടു.

Latest News

Corehub Up